Tuesday, August 18, 2009

കുറത്തി ത്തീ....

'കുറത്തി'യില്ലാതെ 'കടമ്മനിട്ട'യില്ല. 'കുറത്തി' ആത്മാവും 'കടമ്മനിട്ട' ശരീരവുമായിരുന്നു.ജഡത്വം ബാധിച്ച ശരീരം ആളുന്ന അഗ്നിയിലേക്ക് എറിയപ്പെട്ടപ്പോള്‍ ആത്മാവിനത് പൊറുക്കാനായില്ല.അത് തീയില്‍ നിന്നും തീ ഖഡ്ഗങ്ങളായി ജ്വലിച്ചുയര്‍ന്നു. തീയുടെ മേല്‍ തീ കനം വെച്ചു. തീക്കാട്ടില്‍‍ നിന്നും ദിഗന്തം പൊട്ടുമാറുള്ള ഗര്‍ജ്ജനങ്ങളുയര്‍ന്നു :



കുറത്തി ത്തീ...
**********
പട്ടടയില്‍ നിന്നതാ കുറത്തിതുള്ളുന്നു
പിന്നെയും പിന്നെയും തീ തുപ്പിയലറുന്നു:
ആരാണാരാണെന്‍ ഗുരുവെ ചുട്ടു കരിപ്പൂ..
ആളുമീ നാമ്പാണെ സത്യം, വിടുകില്ല ഞാന്‍


പത്തം തികയാതെ, പേറ്റിച്ചിയില്ലാതെ
പെറ്റതാമമ്മ കൊടും ചാവിലമര്‍ന്ന നാള്‍
കരിലാഞ്വിക്കാട്ടിലും കടമ്മന്റെ കാവിലും
കാക്ക കൊത്തിപ്പറക്കാതെ കാത്തവന്‍...
എന്റെ നെഞ്വകം നേരിന്‍ ചോര നിറച്ചവന്‍
എന്റെ കൈകളില്‍ പോരിന്‍ പന്തം പകുത്തവന്‍
എന്റെ കണ്‍കളിന്‍ സൌര ഗോളങ്ങള്‍ തീര്‍ത്തവന്‍
എന്റെ നാവില്‍ കാളീ ഗര്‍ജ്ജനം കുറിച്ചവന്‍...


അവനെയാരീ മട്ടില്‍ ചുട്ടു കരിപ്പൂ...
ആളുമീ നാമ്പാണേ സത്യം, വിടുകില്ല ഞാന്‍
----------------