Wednesday, December 23, 2009

പ്രണാമം

'പ്രണാമം' സംഗീത സംവിധായകനായിരുന്ന ബാബുരാജിനുള്ളതാണു' ഈ ഓഡിയോ ആല്‍ബത്തില്‍ ബാബുരജ്ജിണ്റ്റെ കാലാതിവര്‍ത്തിയായ നാലു ഗാനങ്ങള്‍ വിശ്രുത വൈണികന്‍ അനന്തപത്മനാഭന്‍ വീണയില്‍ വായിച്ചിരിക്കുന്നു. 'ഒരു കൊച്ചു സ്വപ്നത്തിന്‍...', 'താമസമെന്തേ വരുവാന്‍...', 'സൂര്യകന്തീ..സൂര്യകന്തീ..', 'പ്രണ സഖീ ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്‍..' എന്നിവയാണവ. ജി.വേണുഗോപാല്‍ പാടിയ രണ്ടു പാട്ടുകളുമുണ്ട്‌. അതില്‍ ഒരു പാട്ടിണ്റ്റെ വരികള്‍ താഴെ കൊടുക്കുന്നു:

(ഗാനരചന: ഖാദര്‍ പട്ടേപ്പാടം, ഈണം: അനന്തപത്മനാഭന്‍, ആലാപനം: ജി.വേണുഗോപാല്‍)

രാവേറെയായി..
രാപ്പാടിപോലും ഉറക്കമായി..
എന്നിട്ടുമാ ഈണം മാത്രം
എവിടെ നിന്നോ ഒഴുകീടുന്നു...

ഏകാന്ത ലീനമാം യാമങ്ങളില്‍
കണ്‍മിഴി പൂട്ടാതെ അവളിരുന്നു..
ആ രാഗ സ്വനങ്ങളില്‍ മുഴുകി മുഴുകി
ആപാദചൂഡം തളിരണിഞ്ഞു -അവള്‍
ആപാദചൂഢം തളിരണിഞ്ഞു...

അറിഞ്ഞില്ല പോലും അവരിരുപേരും
അടുപ്പം ഇത്രമേല്‍ ഗാഢമെന്ന്..
ആ മോഹഗായകന്‍ ബാബുരാജല്ലേ...
ആ മുഗ്ധ കാമുകി കേരളമല്ലേ..!
*******************

ആല്‍ബം വിപണിയില്‍ ലഭ്യമല്ല. ആവശ്യമുള്ളവര്‍ 09946634611 എന്ന നമ്പറിലോ baburajforumcky@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ നാട്ടിലുള്ള ഫോണ്‍ നമ്പര്‍ അടക്കമുള്ള വിലാസം അറിയിച്ചാല്‍ കൊറിയര്‍ വഴി അയച്ചു കൊടുക്കും. പിന്നീട്‌ നിര്‍മ്മാണ ചെലവിലേക്ക്‌ എന്തെങ്കിലും സംഭവന ചെയ്താല്‍ ഉപകാരമാകും

Tuesday, October 20, 2009

വിരിയണം വീണ്ടും മെലഡിയുടെ വസന്തം

ബാബുരാജിന്റെ ചരമ വാര്‍ഷിക ദിനത്തില്‍ ഞങ്ങള്‍ കുറെ സംഗീത പ്രേമികള്‍ ചാലക്കുടിയില്‍ ഒത്തുകൂടുകയുണ്ടായി. രണ്ടു മൂന്നു മണിക്കൂര്‍ ബാബുരാജ് സ്മരണകളും പാട്ടുകളുമായി അവിടെ ഞങ്ങള്‍ ചെലവഴിച്ചു. ആ സംഗമത്തില്‍ ഉയര്‍ന്നു വന്ന ആശയമാണു 'ബാബുരാജ് ഫോറം ഫോര്‍ മെലഡീസ്' എന്ന സംഘടന.

ബാബുരാജിന്റെ സംഗീതവും ജീവിതവും പുതു തലമുറയ്ക്ക് പരിചയപ്പെടുത്തുക,മെലഡീയുടെ സൌന്ദര്യത്തിലേക്ക് ഒരു തിരിച്ചു പോക്കിനു കളമൊരുക്കുക, മെലഡി ഗാനങ്ങളുടെ രചന- സംഗീതം-ആലാപനം എന്നിവയില്‍ താല്‍പ്പര്യമുള്ളവരെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നിവയൊക്കെയാണു സംഘടനയുടെ മുഖ്യ ലക്ഷ്യങ്ങള്‍.

പ്രസിദ്ധ വീണ വിദ്വാന്‍ എ.അനന്ത പത്മനാഭ സ്വാമി രക്ഷാധികാരിയായുള്ള സംഘടനയുടെ ചെയര്‍മാന്‍ എം.കെ.ഉബൈദുള്ളയും കണ്‍വീനര്‍ ഡോ: സി.സി.ബാബുവും, ട്രഷറര്‍ അസീസ് ചാലക്കുടിയുമാണു. ഖാദര്‍ പട്ടേപ്പാടം, കെ.വി. അനില്‍കുമാര്‍ എന്നിവരാണു കോ-ഓര്‍ഡിനേറ്റര്‍മാര്‍.

ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ മെലഡി അവതരിപ്പിക്കുന്നതിനു മാത്രമായി ഒരു ഓര്‍ക്കസ്ട്ര ട്രൂപ് സംഘടിപ്പിച്ചു കഴിഞ്ഞു. അന്നമനട ബാബുരാജ്, പരമന്‍ അന്നമനട എന്നിവര്‍ക്കാണു ഇതിന്റെ ചുമതല. ബാബുരാജിനെപ്പറ്റി ഏതാനും പാട്ടുകളും ബാബുരാജിന്റെ പ്രസിദ്ധങ്ങളായ ചില പാട്ടുകളുടെ ഇന്‍സ്ട്രുന്മെന്റ്റല്‍ വായനയും ഉള്‍പ്പെടുത്തി ഒരു ആല്‍ബം തയ്യാറാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചുകഴിഞ്ഞു. എ.അനന്ത പത്മനാഭ സ്വാമിയാണു ഇത് ചിട്ടപ്പെടുത്തുന്നത്.

ഫോറവുമായി ബന്ധപ്പെടുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 9288147061,9946634611 എന്നീ നംബറുകളില്‍ വിളിക്കാവുന്നതാണു.
***********************************************************

പലരുടേയും ആവശ്യം കണക്കിലെടുത്ത് ബാബുരാജിന്റെ ഏതാനും സിനിമകളുടെ പേരുകളും പാട്ടുകളും ചുവടെ കൊടുക്കുന്നു:

സിനിമകള്‍:- മിന്നാമിനുങ്ങ്, ഉമ്മ, ലൈലാമജ്നു,കണ്ടം ബെച്ച കോട്ട്, കുട്ടിക്കുപ്പായം,കാട്ടുതുളസി, പാലാട്ടുകോമന്‍,തച്ചോളി ഒതേനന്‍, നിണമണിഞ്ഞ കാല്‍പ്പാടുകള്‍, സുബൈദ,യത്തീം, മൂടുപടം,അമ്മു,കദീജ,ഉദ്യോഗസ്ഥ,കാര്‍ത്തിക, അഞ്വു സുന്ദരികള്‍,പ്രിയ സ്രുഷ്ടി,ക്രിമിനല്‍സ്,കുപ്പിവള,കറുത്ത കൈ,ലക്ഷ പ്രഭു, അഴിമുഖം,സരസ്വതി,ലൌ ഇന്‍ കേരള,വിരുന്നുകാരി, ഭാര്‍ഗവീ നിലയം,ഭാഗ്യജാതകം,ഇരുട്ടിന്റെ ആത്മാവ്,അന്വേഷിച്ചു;കണ്ടെത്തിയില്ല,അന്വലപ്രാവ്,മനസ്വിനി,സ്ത്രീ,അനാഥ,ഓപ്പോള്‍,യത്തീം,മിസ്ടര്‍ കേരള, തറവാട്ടമ്മ, പരീക്ഷ, ദ്വീപ്‌ (ലിസ്റ്റ്‌ തികച്ചും അപൂര്‍ണ്ണം)

പെട്ടെന്നു ഓര്‍മ്മയില്‍ വന്ന ചില പാട്ടുകള്‍:- കദളിവാഴക്കയ്യിലിരുന്നു..,കണ്ണീരാലെന്‍ ജീവിത കഥ.., കൂട്ടിനിളം കിളി..,പ്രാണ സഖി ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്‍ ‍,ഒരു പുഷ്പം മാത്രമെന്‍..,അന്നു നിന്റെ നുണക്കുഴി.., ഇക്കരെയാണെന്റെ താമസം..,താമരക്കുന്വിളല്ലോ മമ ഹ്രുദയം.., പാലാണു തേനാണെന്‍ ഖല്‍ബിലെ.., എന്‍ കണ്ണിന്റെ കടവിലടുത്താല്‍.., ആദിയില്‍ ‍വചനമുണ്ടായി..,മാമലകള്‍ക്കപ്പുറത്ത്..,സൂര്യകാന്തീ..സൂര്യകാന്തീ...,വെള്ളിച്ചിലങ്കയണിഞ്ഞും കൊണ്ടോരു പെണ്ണു..,തുളസി...തുളസീ..വിളി കേള്‍ക്കൂ..,ഇണക്കുയിലേ..ഇണക്കുയിലേ..ഇനിയെവിടെ കൂടു കൂട്ടും.., തളിരിട്ട കിനാക്കള്‍ തന്‍...,മൈലാഞ്ജി തോപ്പില്‍.., താമസമെന്തേ വരുവാന്‍..., ഏകാന്ത്തയുടെ അപാര തീരം.., ഒരു കൊട്ട പൊന്നുണ്ടല്ലൊ..,വെളുക്കുന്വം കുളിക്കുവാന്‍.., പൊട്ടാത്ത പൊന്നിന്‍ കിനാവുകൊണ്ടൊരു...,വിരുന്നു വരും..വിരുന്നു വരും..,ഇന്നെന്റെ കരളിലെ പൊന്നണിപ്പാടത്തൊരു.., അറബിക്കടലൊരു മണവാളന്‍..,പൊന്‍ വളയില്ലെങ്കിലും പൊന്നാടയില്ലെങ്കിലും..,പൊട്ടിത്തകര്‍ന്ന കിനാവിന്റെ മയ്യത്ത്.., സുറുമയെഴുതിയ മിഴികളേ.., താനേ തിരിഞ്ഞും മറിഞ്ഞും..,കേശാദി പാദം..,വാസന്ത പഞ്ജമി നാളില്‍.., അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍..,ഒരു കൊച്ചു സ്വപ്നത്തിന്‍...,എന്‍ പ്രാണ നായകനെ എന്തു വിളി‍ക്കും..,അകലെയകലെ നീലാകാശം.., കടലേ..നീലക്കടലേ..,അഞ്ജനെക്കണ്ണെഴുതീ..,കൊട്ടും ഞാന്‍ കേട്ടില്ല..,ഇന്നലെ മയങ്ങുമ്പോള്‍...,കണ്മണീ നീയെന്‍ കരം പിടിച്ചാല്‍.., വാകച്ചാര്‍ത്തു കഴിഞ്ഞൊരു ദേവന്റെ..,ഈറനുടുത്തുംകൊണ്ടന്വലം ചുറ്റുന്ന..,ഇരു കണ്ണീര്‍ തുള്ളികളൊരു.., ..,മറ്റൊരു സീതയെ കാട്ടിലേക്കയക്കുന്നു..,ഉടലുകളറിയാതുയിരുകള്‍ രണ്ടും..,കന്നിയില്‍ പിറന്നാലും കാര്‍ത്തിക നാളായാലും..,ഇന്നലെ നീയൊരു സുന്ദര രാഗമായെന്‍..., അന്വലമുറ്റത്തെ ആല്‍ത്തറയില്‍..,ഏറ്റുമാനൂരന്വലത്തില്‍ എഴുന്നെള്ളത്ത്..,കണ്ണീരും സ്വപ്നങ്ങളും വില്‍ക്കുവാനായി വന്നവന്‍ ഞാന്‍..,തെളിഞ്ഞു പ്രേമ യമുന വീണ്ടും..ദു:ഖള്‍ക്കിന്നു ഞാന്‍ അവധി കൊടുത്തൂ.. (........................)
***********************************************************

Saturday, October 3, 2009

ബാബുരാജ്‌ : ഉറക്കമില്ലാത്ത പാട്ടുകാരന്‍

ബാബുരാജ്‌ വേര്‍പിരിഞ്ഞിട്ട്‌ ഈ ഒക്ടോബര്‍ ഏഴിനു മുപ്പത്തൊന്നു വര്‍ഷം തികയുകയാണു.വലിയൊരു സര്‍ഗ്ഗ സാന്നിദ്ധ്യമായി അദ്ദേഹം ഇപ്പോഴും നമ്മോടൊപ്പം നടന്നു നീങ്ങുന്നുണ്ട്‌.പക്ഷെ അദ്ദേഹമാണു കൂടെയുള്ളതെന്നു പലരും അറിയുന്നില്ലെന്നു മാത്രം.

ഏതാനും നാളുകള്‍ക്ക്‌ മുന്‍പ്‌ ഒരനുഭവമുണ്ടായിു.ഒരു വേദിയില്‍ ഒരു കോളേജ്‌ വിദ്യാര്‍ത്ഥിനി 'സൂര്യകാന്തീ...സൂര്യകന്തീ..' എന്ന ഗാനം പാടുന്നു.അവള്‍ വളരെ മനോഹരമായി പാടി. ഈണത്തിന്‍റെ ആത്മാവില്‍ സ്പര്‍ശിച്ചുകൊണ്ടുള്ള ആലാപനം. സദസ്സ്‌ ഒന്നടങ്കം കൈയടിച്ച്‌ അവളെ അംഗീകരിച്ചു. അവള്‍ നിര്‍വൃതിയാര്‍ന്ന മിഴികളോടെ വെദി വിട്ടിറങ്ങി.
വളരെ നന്നായി എന്നു ഞാനവളോടു പറഞ്ഞു.
ഞാനവളോടു ചോദിച്ചു: "ഈ പാട്ട്‌ ഏത്‌ സിനിമയിലേതാണെന്നു അറിയുമോ..?"
"സിനിമ ഏതാണെന്നു അറിയില്ല." അവള്‍ പറഞ്ഞു.
"പാടിയത്‌ ആരാണെന്നു അറിയുമോ..?"
"അറിയാം എസ്‌.ജാനകി'
"ഈണം ആരുടേതാണെന്നു അറിയാമോ..?"
".... മാഷിന്‍റേതല്ലേ...?"
"അല്ല. ബാബുരാജിന്‍റേതാണു."
അവളുടെ മുഖത്ത്‌ നേരിയ ജാള്യത.
അവള്‍ പറഞ്ഞു: "അങ്ങിനെയോ..? ബാബുരാജിനെപ്പറ്റി കേട്ടിട്ടുണ്ട്‌. പാട്ടുകളേതെന്നറിയില്ല."
ബാബുരാജിന്‍റെ ചില പാട്ടുകള്‍ അവള്‍ക്ക്‌ ഞാന്‍ പരിചയപ്പെടുത്തിക്കൊടുത്തു. അവള്‍ക്ക്‌ എന്തെന്നില്ലാത്ത അത്ഭുതം.
"അയ്യോ!.ഇതൊക്കെ ഞാന്‍ പാടുന്ന പാട്ടൂകളാണല്ലൊ. എനിക്ക്‌ ഏറെ ഇഷ്ടപ്പെട്ട ഗാനങ്ങള്‍.." അവ്ളുടെ കണ്ണുകള്‍ വിടര്‍ന്നു.

ഇത്‌ അവളുടെ മാത്രം കാര്യമല്ല.പുതിയ തലമുറയ്ക്ക്‌ ബാബുരാജ്‌ എന്ന സംഗീതകാരന്‍ അത്രയേറെ സുപരിചിതനല്ല. അവര്‍ മൂളി നടക്കുന്ന 'മെലഡി'കളില്‍ പലതും അദ്ദേഹത്തിന്‍റേതാണന്ന്‍ അവരറിയാതെ പോകുന്നു.

വെറും 673 പാട്ടുകള്‍. അത്രയേയുള്ളു ബാബുരാജിന്‍റെ സിനിമാസംഗീത ലോകം.പക്ഷെ, അത്ഭുതകരമായ വസ്തുത ഈ അറുന്നൂറ്റി എഴുപത്തി മൂന്നില്‍ ഒന്നു പോലും മോശമെന്ന ഗണത്തില്‍പ്പെടുത്തി മാറ്റിവെയ്ക്കാനില്ല എന്നതാണു.പാടിപ്പതിയുന്തോറും പുതുമകളുടെ മുകുളങ്ങള്‍ പൊട്ടിവിടരുന്ന അനുഭവങ്ങളാണു ഈ ഗാനങ്ങ്ളോരൊന്നും പ്രദാനം ചെയ്യുന്നത്.
ത്സംഗീതത്തിണ്റ്റെ ഔപചാരിക വിദ്യാഭ്യാസമൊന്നും ലഭിച്ചിട്ടില്ല ബാബുരാജിനു.പൈത്രുക സമ്പത്തായി അതു വന്നുഭവിക്കുകയായിരുന്നു.

ആ സമ്പത്തുമായി ബാബുരാജ്‌ നേരെ തെരുവിലേക്കാണു ഇറങ്ങിയത്‌. വിശപ്പു മാറ്റുക എന്നതായിരുന്നു പ്രഥമ ലക്ഷ്യം. പിന്നെ പാടുക എന്നുള്ളതും. എവിടെയും പാട്ടുപാടാന്‍ അദ്ദേഹത്തിനൊരു മടിയുമുണ്ടായിരുന്നില്ല.പാടുക, പാടിത്തീരുക എന്നത്‌ തണ്റ്റെ നിയോഗമാണു എന്ന ബോധമാണൂ അദ്ദേഹത്തെ നയിച്ചിരുന്നത്‌.അങ്ങനെ സാധാരണ ജനങ്ങളുടെ ഇടയില്‍ നിന്നുകൊണ്ടാദ്ദേഹം പാടി. പാട്ടുകളിലൂടെ തന്‍റെ ഹ്രുദയം ജനങ്ങള്‍ക്കായി അദ്ദേഹം പങ്കു വെച്ചു.പിന്നെപ്പിന്നെ ജനഹ്രുദയങ്ങളുടെ ഒരു ഭാഗമായി ബാബുരാജ്‌ താനേ മാറുകയായിരുന്നു.
********************************************

Thursday, September 24, 2009

'നടുവം' കവികള്‍

ചാലക്കുടി പുഴയോരം. പുഴയോരത്ത്‌ 'നടുവം' മന. പത്തൊന്‍പതാം നൂറ്റാണ്ടിണ്റ്റെ അവസാന പകുതിയിലും ഇരുപതാം നൂറ്റാണ്ടിണ്റ്റെ ആദ്യ പകുതിയിലുമായി അവിടെ രണ്ടു പ്രതിഭകള്‍ ജീവിച്ചിരുന്നു. ഒരച്ഛനും മകനും! അച്ഛന്‍ നന്വൂതിരി 1841ലും മഹന്‍ നന്വൂതിരി 1868ലും ജനിച്ചു.1913ല്‍ അച്ഛന്‍ നന്വൂതിരിയും 1944ല്‍ മഹന്‍ നന്വൂതിരിയും നിര്യാതരായി.കവിതകള്‍ക്കു പുറമെ ഭാഷാ നാടകങ്ങളും സംസ്ക്രുതത്തില്‍ നിന്നുള്ള മൊഴിമാറ്റങ്ങളും ഇവരുടേതായിട്ടുണ്ട്.അച്ഛന്‍ നന്വൂതിരിയുടെ പ്രധാന കൃതികള്‍ :ഭഗവദ്ദൂത്,അഷ്ടമിയാത്ര, അംബോപദേശം,ശ്രൃഗേരിയാത്ര,ഭഗവല്‍സ്തുതി,അക്രൂരഗോപാലം. മഹന്‍ നന്വൂതിരിയുടേത് സാരോപദേശം, ഘോഷയാത്ര, അംബാസ്തവം, ഗുരുവായൂരപ്പനും പിഷാരിക്കാവിലമ്മയും, സ്തവമഞ്ജരി, കാവ്യശകലങ്ങള്‍, സന്താനഗോപാലം, മഹാത്മഗാന്ധിയുടെ ആശ്രമപ്രവേശം, ഗാന്ധി(മഹാത്മ),ഭക്തിലഹരി എന്നിവയാണ് .മലയാള കാവ്യാംഗനയെ സംസ്കൃതത്തിണ്റ്റെ നീരാളിപ്പിടുത്തത്തില്‍ നിന്നും മോചിപ്പിച്ചവരാണവര്‍.വെണ്മണിക്കവികളുടെ പാത പിന്‍പറ്റിയവര്‍. എല്ലാ വര്‍ഷവും ചാലക്കുടിയിലെ സംസ്കാരിക പ്രവര്‍ത്തകരുട്ടെ കൂട്ടായ്മ ആ പ്രതിഭാധനരെ അനുസ്മരിക്കാറുണ്ട്‌. ഈ വര്‍ഷത്തെ ഒത്തുചേരലില്‍ അവതരിപ്പിച്ച കവിതാശകലം.

നടുവം കവികള്‍.
**********
കര്‍ക്കിടം തിടം വെച്ച രാ'ഗര്‍ത്തങ്ങളില്‍
കൊടും പേമാരി കലിതുള്ളിയലറവെ-
കൂലം കുത്തിയൊഴുകുന്ന കാട്ടാറുപോലെ
കാലം തുടലും പൊട്ടിച്ചതാ പാഞ്ഞുപോയി..
എന്നിട്ടും തളിര്‍ നീട്ടുമീ പച്ചത്തുരുത്തില്‍
എന്നും പരിമളം പരത്തുമാ പൂവുകള്‍...
ആത്മാവില്‍ ശാന്തി... അകമേ നിറ വിഭൂതി
അമൃത സാരസ്യമാണാ കാവ്യശീലുകള്‍..
മലയാണ്‍മ തന്‍ മയൂഖങ്ങളാം 'നടുവം'
മമ നാടിന്നവരിന്‍ ഓര്‍മ്മയില്‍ നമിപ്പൂ....
*********

Tuesday, August 18, 2009

കുറത്തി ത്തീ....

'കുറത്തി'യില്ലാതെ 'കടമ്മനിട്ട'യില്ല. 'കുറത്തി' ആത്മാവും 'കടമ്മനിട്ട' ശരീരവുമായിരുന്നു.ജഡത്വം ബാധിച്ച ശരീരം ആളുന്ന അഗ്നിയിലേക്ക് എറിയപ്പെട്ടപ്പോള്‍ ആത്മാവിനത് പൊറുക്കാനായില്ല.അത് തീയില്‍ നിന്നും തീ ഖഡ്ഗങ്ങളായി ജ്വലിച്ചുയര്‍ന്നു. തീയുടെ മേല്‍ തീ കനം വെച്ചു. തീക്കാട്ടില്‍‍ നിന്നും ദിഗന്തം പൊട്ടുമാറുള്ള ഗര്‍ജ്ജനങ്ങളുയര്‍ന്നു :



കുറത്തി ത്തീ...
**********
പട്ടടയില്‍ നിന്നതാ കുറത്തിതുള്ളുന്നു
പിന്നെയും പിന്നെയും തീ തുപ്പിയലറുന്നു:
ആരാണാരാണെന്‍ ഗുരുവെ ചുട്ടു കരിപ്പൂ..
ആളുമീ നാമ്പാണെ സത്യം, വിടുകില്ല ഞാന്‍


പത്തം തികയാതെ, പേറ്റിച്ചിയില്ലാതെ
പെറ്റതാമമ്മ കൊടും ചാവിലമര്‍ന്ന നാള്‍
കരിലാഞ്വിക്കാട്ടിലും കടമ്മന്റെ കാവിലും
കാക്ക കൊത്തിപ്പറക്കാതെ കാത്തവന്‍...
എന്റെ നെഞ്വകം നേരിന്‍ ചോര നിറച്ചവന്‍
എന്റെ കൈകളില്‍ പോരിന്‍ പന്തം പകുത്തവന്‍
എന്റെ കണ്‍കളിന്‍ സൌര ഗോളങ്ങള്‍ തീര്‍ത്തവന്‍
എന്റെ നാവില്‍ കാളീ ഗര്‍ജ്ജനം കുറിച്ചവന്‍...


അവനെയാരീ മട്ടില്‍ ചുട്ടു കരിപ്പൂ...
ആളുമീ നാമ്പാണേ സത്യം, വിടുകില്ല ഞാന്‍
----------------

Wednesday, July 8, 2009

പ്രേമലേഖനം

കാലവര്‍ണ്ണ ഭേദങ്ങള്‍ക്കതീതമായ പ്രണയത്തിന്റെ ഭാസുര ഭാവം എന്നെന്നും പൂത്തുലഞ്ഞു നില്‍ക്കുന്നു, ബഷീറിന്റെ 'പ്രേമലേഖന'ത്തില്‍. കേശവന്‍ നായരുമായുള്ള സാറാമ്മയുടെ പ്രണയത്തിന്റെ തീക്ഷ്ണതയാണു ഈ ഗാനത്തിന്റെ പ്രമേയം. ഹിന്ദോള രാഗത്തില്‍ ചിട്ടപ്പെടുത്തിയിട്ടുള്ള ഗാനം ആലപിച്ചിരിക്കുന്നത്‌ : സുജാത.

പ്രേമലേഖനം
***********

യൌവ്വന തീക്ഷ്ണം സുരഭില സുന്ദരം
മധുരോദാരമീ പ്രേമലേഖനം
കരളിലെ കൂട്ടില്‍ ഒളിപ്പിച്ചുവെച്ചൂ ഞാന്‍
കാലത്തിന്‍ കാവലാളെ കൂട്ടിരുത്തീ...

വേര്‍പ്പില്‍ കുളിച്ച പഴംതാളെങ്കിലും
ഈ പുരാ ഗന്ധമെന്‍ ഹ്രുദയ താളം
കഴുകിത്തുടച്ച തൂവാനം പോലെ
അപാര വിസ്മയമെനിക്കിതെന്നും...

എന്തിനു കാര്‍മുകില്‍ എന്തിനു കൂരിരുള്‍
ഇത്ര മനോഹര തീരങ്ങളില്‍
നിലാവൊഴുകും പ്രണയ വീഥികളില്‍
നിശാഗന്ധിയാവാനെന്തു രസം!

ബാല്യകാല സഖി

ജീവിതത്തില്‍ നിന്നും പിച്ചിച്ചീന്തിയ ഒരേടാണ് ബഷീറിന്റെ 'ബാല്യകാല സഖി'. അതിന്റെ വക്കില്‍ രക്തം പൊടിഞ്ഞു നില്‍ക്കുന്നു എന്നു നിരൂപണ മതം . മജീദിന്‍ടേയും സുഹറയുടേയും വര്‍ണ്ണാഭമായ ബാല്യകാലത്തെ അസ്പദമാക്കി ഒരു ഗാനം . ആലാപനം : മാസ്റ്റര്‍ കിരണ്‍ ബേണി & ബേബി സജ്ന സക്കരിയ

ബാല്യകാല സഖി.
*************
മജീദ്‌ :
ഒന്നാണേ.. ഒന്നും ഒന്നും ഉമ്മിണി ബലിയ ഒന്നാണേ..
പൊണ്ണേ നിന്നുടെ കണ്ണീല്‍ മിന്നണ മിന്നാമിനുങ്ങാണേ..
സുഹറ :
ഒന്നല്ല , രണ്ടൊന്നുകള്‍ ചേര്‍ന്നാല്‍ പെരുകണ രണ്ടാണു
ചെക്കാ നിന്നുടെ മണ്ടേല്‍ നിറയെ പൊട്ടക്കളിമണ്ണാണ്

മജീദ്‌ :
ഉയരേ യീ മാവിന്‍ കൊമ്പിലിരുന്നു മാനത്തു മുട്ടണു ഞാന്‍
ദൂരേ മക്ക മദീന കാഴ്ച്ചകള്‍ കണ്ടു രസിക്കണ് ഞാന്‍ ...
സുഹറ :
പുളുവേ..യത്‌ പുളുവേ.. ബുദ്ദൂസ്‌ തന്നുടെ പച്ചപ്പുളുവേ..
താഴേ വീഴണ മാം പഴമെല്ലാം കറു മുറ തിന്നണു ഞാനാണ്

മജീദ്‌ :
കേട്ടില്ലെ പെണ്ണേ നിന്നുടെ കാതുകുത്തി കല്ല്യാണം..
പൊന്നേ യത്‌ നീറും വേദനയാണു ഒട്ടും സഹിക്കൂലാ...
സുഹറ :
അം പം പോ മോന്‍ടെ ഉശിരു അന്നാളില്‍ നമ്മള് കണ്ടതല്ലേ...
സുന്നത്ത്‌ ചെയ്തപ്പം നിലവിളിയന്നു നാടാകെ കേട്ടതല്ലേ....

മജീദ്‌ :
കാണാമേ നാളെ ഞാനൊരു പൊന്മണി മാളികയുണ്ടാക്കും
അതില്‍ കൂടെപ്പാര്‍ക്കാനും കൂട്ടിനുമുണ്ടൊരു രാജകുമാരി...
സുഹറ :
വാനോളം പൊക്കത്തിലുള്ളൊരു ഊക്കന്‍ പൊന്മാളികയല്ലേ..
കൂടെ ഞാനല്ലാതാരുണ്ടൊരു രാജകുമാരി ..
സുല്‍ത്താനു രാജകുമാരി...!

Thursday, July 2, 2009

'ന്‍ടുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്'

സ്നേഹത്തിനു ചരിത്രത്തിന്റെ ചാലക ശക്തിയാകുവാന്‍ കഴിയും. വൈക്കം മുഹമ്മദ് ബഷീറിന്റെ 'ന്‍ടുപ്പുപ്പാക്കൊരാനേണ്‍‍ടാര്‍ന്ന്' എന്ന ആഖ്യായിക ആ സത്യത്തിലേക്കു വിരല്‍ ചൂണ്ടുന്നു. അഫ്സല്‍ പാടിയ ഗാനം

'ന്‍ടുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്' ...
************************
വെളു വെളു വെളുങ്ങനെയുള്ളൊരു കുഞ്ഞിപ്പാത്തുമ്മ-അവളുടെ
കണ്ണാടി കവിളിലുണ്ടൊരു കാക്കപ്പൂമറുക്... കാക്കപ്പൂ മറുക്
ആനമക്കാരിന്‍ കൊമ്പുകുലുക്കും താവഴി മറുക്- അത്
കുഞ്ഞിത്താച്ചൂന്റെ ശിങ്കിരിമോളുടെ പാക്യത്തിന്‍ മര്‍ഗ്...
പാക്യത്തിന്‍ മര്‍ഗ്

എണ്ണ മിനുങ്ങണ മറുക് മറുകില്‍ കിനിഞ്ഞിറങ്ങണ് മധുരം..
മധുരം തേടി കരളിലെ പൂവില്‍ വന്നിരുന്നൊരു തേന്‍ ശലഭം
ലുലു ലുലു കുളു കുളു കാഹളമൂതും പിള്ളാരു ബക്ന്തകളെല്ലാം
ആനപ്പെരുമകള്‍ പിന്നെയും പാടി: മൂട്ട പോലൊരു കുയ്യാന -
അത് മൂട്ട പോലൊരു കുയ്യാന.

ആനയെപ്പടച്ചതും റബ്ബ്.. കവിളില്‍ മറുക് പടച്ചതും റബ്ബ്
റബ്ബുടയോന്‍ടെ കാവലിലല്ലൊ ബ്ര‍ഹ്മാണ്ടം ചുറ്റിത്തിരിയണത്
തിരിഞ്ഞ് തിരിഞ്ഞൊരു വെളിച്ചം! വെളിച്ചത്തിനെന്തൊരു വെളിച്ചം!!
വെളിച്ചം വന്നു നിറയുമ്പോളാ ഖല്‍ബില്‍ സ്നേഹം പൂക്കണത്...
ഖല്‍ബില്‍ സ്നേഹം പൂക്കണത്.
^^^^^^^^^^^^^^^^^^^^

Wednesday, July 1, 2009

ശശിനാസ്‌

മഹാ സമുദ്രത്തിന്റെ അപാരത പോലെ അളവില്ലാത്തൊരു പ്രണയ നഷ്ടമാണ് ബഷീറിന്റെ 'ശശിനാസ്'. ജി.വേണുഗോപാലിന്റെ ആര്‍ദ്രമായ ശബ്ദത്തിലാണ് ഈ ഗാനം ആല്‍ബത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്
ശശിനാസ്
********
ശശിനാസ്.... ഓ...ശശിനാസ്
സാന്ദ്രമാം സാഗര നീലിമയില്‍
താനേ നീ മറഞ്ഞു പോയതെന്തേ..
എന്റെ പുലരിയും സന്ധ്യയുമെല്ലാം
ഇരുളാല്‍ മൂടിയതെന്തേ.. നീ
ഇരുളാല്‍ മൂടിയതെന്തേ...
ശശിനാസ്..... ഓ.. ശശിനാസ്‌..

ഊഷരമാമെന്‍ ഹ്രുദയതടത്തില്‍
ഒരു പ്രഭാത പുഷ്പമായ് നീ വിടര്‍ന്നു..
നിന്നരുമയാം ദള‍ങ്ങളില്‍ മിന്നും
തുഷാര ബിന്ദുവാകാന്‍ കൊതിച്ചു _ ഞാനൊരു
തുഷാര ബിന്ദുവാകാന്‍ കൊതിച്ചു...

കാളും കനലാണു നിന്നകമെങ്കിലും
തെളി പൊന്നാക്കി ഞാനത് മാറ്റിയേനേ...
അപരാധിയല്ലോമനേ നീയെനിക്കെന്നും
അനാഘ്രാത കുസുമമല്ലോ....
ശശി നാസ് . ..ഓ.. ശശിനാസ്‌...
^^^^^^^^^^

Tuesday, June 30, 2009

പൂവമ്പഴം

ഓറഞ്വു മരങ്ങളില്‍ പൂവമ്പഴം കായ്ച്ചു നിറഞ്ഞു നില്‍ക്കുന്ന വിസ്മയം കാണണമെങ്കില്‍ ബഷീറിന്‍ടെ 'പൂവമ്പഴം' വായിക്കണം. അബ്ദുല്‍ ഖാദര്‍ സാഹിബിനും ജമീലാ ബീവിക്കും പ്രായം ഏറെയായി. എന്നിട്ടും പണ്ടത്തെ ആ പൂവമ്പഴം തേനൂറുന്ന നിറസ്വപ്നമാണവര്‍ക്ക്. ഗാനം ആലപിച്ചിരിക്കുന്നത് : ബിജുനാരായണന്‍ & ശ്വേത .

പൂവമ്പഴം
********
അ.ഖാദര്‍ :
സ്നേഹത്തിന്‍ നിറമെന്ത്..
സ്നേഹത്തിന്‍ രുചിയെന്ത്...?
പറയൂ ... പറയൂ...ജമീലാ....
. പറയൂ .. പറയൂ ...ജമീലാ...
ജമീലാ ബീവി :
സ്നേഹത്തിന്‍ നിറമാണു പൂവമ്പഴം...
സ്നേഹത്തിന്‍ രുചിയാണു പൂവമ്പഴം.. .
അല്ലെന്നതല്ലെന്നതാരു ചൊല്ലി...
അല്ലെന്നതല്ലെന്നതാരു ചൊല്ലി...

അ.ഖാദര്‍ :
പൂവമ്പഴതിന്റെ രൂപമെന്ത് ...
പൂവമ്പഴത്തിന്റെ കാമ്പിലെന്ത്...?
പറയൂ.. പറയൂ...ജമീലാ..
പറയൂ.. പറയൂ..ജമീലാ...
ജമീലാ ബീവി :
' ഓറഞ്വസ്' പോലെ ഉരുണ്ടതല്ലേ...
അതിനുള്ളില്‍ നിറയെ മധുരമല്ലേ...
അല്ലെന്നതല്ലെന്നതാരു ചൊല്ലി...
അല്ലെന്നതല്ലെന്നതാരു ചൊല്ലി....

അ. ഖാദര്‍ :
പണ്ടും പഴത്തിനു മധുരമല്ലെ ...
ഇന്നും പഴത്തിനു മധുരമല്ലെ....
അങ്ങിനെയാണതിങ്ങിനെയല്ലെ...
അങ്ങിനെയാണതിങ്ങിനെയല്ലെ...
ജമീലാ ബീവി :
ഓര്‍മ്മകള്‍ക്കെന്നും മധുരമാണ് ...
പഴം പോലെ തങ്കത്തിന്‍ നിറമാണു...
അങ്ങിനെയാണതങ്ങിനെയല്ലൊ...
അങ്ങിനെയാണതങ്ങിനെയല്ലൊ...
^^^^^^^^^^^^^

Thursday, June 25, 2009

പാത്തുമ്മായുടെ ആട്

രാജ്യങ്ങളായ രാജ്യങ്ങളുടെയെല്ലാം അതിര്‍ വരംബുകള്‍ തച്ചു തര്‍ത്ത ഒരേ ഒരു ആടേയുള്ളു ചരിത്രതില്‍ - 'പാത്തുമ്മായുടെ ആട്'' . ഗാനം പാടിയത് : ഫ്രാങ്കൊ .

പാത്തുമ്മായുടെ ആട്
****************
'സ്റ്റൈലാ'യി കുണുങ്ങി കുണുങ്ങി നടന്നു വരുന്നൊരു സുന്ദരി
ഉശിരോടെ പടിയും താണ്ടി ..തിരുമുറ്റത്തണയണു ഭവതി ..
'സംഗതി'യാ തരുണിയാളു പാത്തുമ്മായുടെ ആടാണു -
ചാംബയും കഥയും ഒന്നിച്ചു വിഴുങ്ങണ പുന്നാരപ്പൂമോളാണു..

കാക്കേം കോഴീം പൂച്ചേം പിള്ളാരുമെല്ലാമവള്‍ക്കു കൂട്ടാണു..
താരും തളിരും ഇലകളും തേടി മേഞ്ഞു മേഞ്ഞു നടപ്പാണ്
അടുക്കള നടുമുറി കോലായതോറും ചുറ്റിയടിക്കണു‍ ഗര്‍വ്വില്‍
കഞ്ഞിക്കലവും കുഞ്ഞിച്ചട്ടിയും തട്ടണു മുട്ടണു ട്ടപോ..ട്ടപോ...

ആട് പെറ്റൊരു ചെറു കുഞ്ഞു.. പീക്കിരിയായൊരു പൊന്‍ കുഞ്ഞു..
പെറണു മുയ്മനും കണ്ടിട്ടേന്തോ കുശു കുശുക്കണു കുട്ട്യ്യോള്..
ശൊറ ശൊറ ഒഴുകണ പാല് അകിടില്‍ തിങ്ങി നിറയണ പാല്..
പാല്‍ക്കുടം രണ്ടും ഉമ്മേം മക്കളും കട്ടു കറന്നതറിഞ്ഞോടി...
^^^^^^^^^^^^^^^^^

മതിലുകള്‍

സ്വാതന്ത്ര്യത്തേക്കാള്‍ അഭികാമ്യം പ്രണയാതുരമായ തടവറയാണു മതിലുകളിലെ നായകന് . മതിലുകള്‍ അവലംബമാക്കിയുള്ള ഗാനം പാടിയത് : പി . ജയചന്ദ്രന്‍.

മതിലുകള്‍
********
അനുരാഗ പാളികള്‍ തുറന്നിട്ടു നീയിന്നു
അടഞ്ഞൊരീ ഏകാന്ത തടവറയില്‍
എന്തൊരു മധുരമീ നാളുകളോമനേ
എന്തൊരു സുഗന്ധമീ ഗന്ധം-
വായുവിനെന്തൊരു സുഗന്ധം....

അപ്പുറമൊഴുകും നിന്നുടെ മൊഴിയാല്‍
ഇപ്പുറം ഞാനാകെ തളിരിട്ടു നില്‍പ്പൂ..
നിന്നുടെ മൃദുലമാം മേനിയില്‍ വിടരും
പൂക്കളെ ചുംബിച്ചിരിപ്പൂ - ഇവിടെ ഞാനാ
പൂക്കളെ ചുംബിച്ചിരിപ്പൂ....

നമ്മുടെ ഹൃദയ പരാഗങ്ങളാലീ
മതിലിനു പോലും ഏഴഴക് ..
ആര്‍ക്കു വേണമൊരു സ്വാതന്ത്ര്യമിനിയും
നമുക്കീ തുറുങ്കല്ലോ സ്വര്‍ഗ്ഗ രാജ്യം....
^^^^^^^^^^^^^